കേരള റവന്യൂ മിനിസ്റ്റര്‍ അവർകൾ മുമ്പാകെ
ഹർജിക്കാരൻ
സഞ്ജയ് മിത്ര
20, കാളിദാസ് സിംഗീ ലെയ്ന്‍
കല്‍ക്കത്ത - 700 009
റപ്രസന്റഡ് ബൈ
പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡര്‍
മഹേഷ് വിജയന്‍
ആറ്റുവായില്‍ വീട്
എസ്.എച്ച്. മൌണ്ട് പി.ഒ.
കോട്ടയം - 686006
മൊ: 9342502698
എതിർകക്ഷികൾ
1. എന്‍.റ്റി. തോമസ് നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി
2. എന്‍.റ്റി ചെറിയാന്‍
നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി
3. ജെർസൺ ആന്റണി
കടപ്ലാക്കല്‍ വീട്
മീനച്ചില്‍ കര, മീനച്ചില്‍ വില്ലേജ്
4. പി.റ്റി. സാറാമ്മ
നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി
5. ടോണി വി തോമസ്
വെള്ളുക്കുന്നേല്‍, പെരുനിലം കര, പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ്
6. നൈജില്‍ തോമസ്
നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി
7. സണ്ണി തോമസ്
പുളിച്ചമാക്കല്‍
ഇടമറ്റം കര, പൂവരണി വില്ലേജ്
8. ജോൺസൻ
പൊതനപ്രക്കുന്നേല്‍
തലനാട് കര
പൂഞ്ഞാര്‍ വടക്കേക്കര വില്ലേജ്
9. ജോർജ്
പൂവത്തിനാല്‍
ചെമ്മലമറ്റം പി.ഓ
കൊണ്ടൂര്‍ വില്ലേജ്
10. ഷിർജി തോമസ്
പുറപ്പന്താനത്ത്
തീക്കോയി പി.ഒ
ഹര്‍ജി
1. കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാര്‍ നടുഭാഗം വില്ലേജുകളില്‍ ഉള്‍പ്പെടുന്ന വാഗമണ്ണിലെ 24 ഏക്കര്‍ വരുന്ന കണ്ണായ സ്ഥലം വ്യാജപ്രമാണങ്ങളും വ്യാജരേഖകളും ഉണ്ടാക്കി റവന്യൂ, സര്‍വ്വേ, രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോക്കുവരവ് ചെയ്ത് കൈവശപ്പെടുത്തിയ ശേഷം നിരവധി പേര്‍ക്ക് വിറ്റ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത് സംബന്ധിച്ചാണ് ഈ പരാതി. ഇതില്‍ 19 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും ഹര്‍ജിക്കാരന്റെ വക 5 ഏക്കര്‍ സ്വകാര്യഭൂമിയും ഉള്‍പ്പെടുന്നു. ഇടുക്കി വാഗമണ്ണിലെ 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ റാണിമുടി എസ്റ്റേറ്റിന് സമീപമാണ് സമാനമായ ഈ കയ്യേറ്റവും നടന്നിരിക്കുന്നത്.
2. വാഗമണ്‍ വഴിക്കടവിന് സമീപം തീക്കോയി വില്ലേജിൽ ബ്ലോക്ക് നമ്പർ 62ൽ റീസർവ്വേ നമ്പർ 381ൽ പെട്ട അഞ്ചേക്കര്‍ വസ്തുവിന്റെ ഉടമയാണ് 75 വയസ്സുള്ള ഹർജിക്കാരൻ. ടി വസ്തു മുന്‍പ് പൂഞ്ഞാർ നടുഭാഗം വില്ലേജിലെ മുൻ സർവ്വേ നമ്പർ 2270/1/2/3 വസ്തുവിൽ പെട്ടതാണ്. കോട്ടയം പ്രിന്‍സിപ്പല്‍ സബ് രജിസ്ട്രിയിലെ 1989ലെ 2943 നമ്പർ തീറാധാര പ്രകാരമാണ് ഹര്‍ജിക്കാരന് ടി വസ്തു ലഭിച്ചത്.
3. എന്നാൽ ടി വസ്തുവിനെ കുറിച്ച് ചില പ്രശ്നങ്ങളുണ്ടെന്നും ടി പോക്കുവരവിൽ ചില തർക്കങ്ങ ളുണ്ടെന്നും ഹർജിക്കാരന് ചില സംശയങ്ങളുണ്ടായപ്പോൾ ഹർജിക്കാരൻ ഇക്കാര്യത്തിൽ ഒരു അന്വേഷണം നടത്തി. അപ്പോൾ അറിവായത് വാഗമൺ കേന്ദ്രീകരിച്ച ഭൂമി തട്ടിപ്പ് നടത്തുന്ന ഒരു സംഘത്തെ കുറിച്ചുള്ള വിവരങ്ങളാണ്. ഇതിലെ എതിർകക്ഷികളെല്ലാം ഈ സംഘത്തിന്റെ ഭാഗമാണ്. ഇതിൽ ഉൾപ്പെട്ട ഒരാളുടെ വസ്തു കൈമാറുമ്പോൾ മറ്റുള്ളവരുടെ വസ്തുവിന്റെ സർവ്വേ നമ്പർ ചേർക്കുകയും പിന്നീട് കളവായി ചേർത്ത ആ സർവ്വേ നമ്പരിൽ പോക്കുവരവ് ചെയ്യുകയുമാണ് ഇവരുടെ പദ്ധതി. കൊൽക്കത്തയിൽ സ്ഥിര താമസക്കാരനായ ഹർജിക്കാരൻ എതിർകക്ഷികളിൽ നിന്നും ഇത്തരത്തിലുള്ള തട്ടിപ്പിന് വിധേയനാകുകയും ടിയാൻ വില കൊടുത്ത് വാങ്ങിയ വസ്തു അനുഭവിക്കാൻ സാധ്യമാകാതെ കിടക്കുകയുമാണ്.
4. പൂഞ്ഞാര്‍ നടുഭാഗം വില്ലേജിലെ 2309/1 എന്ന പഴയ സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെടുന്ന 33.21 ഏക്കര്‍ വസ്തുവിന്റെ ഉടമ പീടികയില്‍ സെയ്തില്‍ നിന്നും, 1980-ല്‍ പൂഞ്ഞാര്‍ സബ് രജിസ്ട്രിയിലെ 1916 ആം നമ്പര്‍ തീറാധാരപ്രകാരം ടി സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെടുന്ന 15 ഏക്കര്‍ വസ്തു ഒന്നാം എതിര്‍കക്ഷിയായ എന്‍.റ്റി. തോമസിന്റെ പേരിലും ടിയാന്റെ മകനും രണ്ടാം എതിര്‍കക്ഷിയുമായ എന്‍.റ്റി. ചെറിയാന്റെ പേരില്‍ 1917 ആം നമ്പര്‍ തീറാധാരപ്രകാരം 11 ഏക്കര്‍ വസ്തുവും വാങ്ങിയിരുന്നു.
5. രണ്ടാം എതിർകക്ഷി എന്‍.റ്റി. ചെറിയാൻ ടി 11 ഏക്കറില്‍ നിന്നും 1990ലെ 805 ആം നമ്പര്‍ ആധാരപ്രകാരം 25 സെന്റ് വെള്ളികുളം ഗ്രാമ വ്യവസായ സംഘത്തിനും 1992ലെ 1841 ആം നമ്പര്‍ ആധാരപ്രകാരം 50 സെന്റ് തോമസ് അറുകോണ്‍മല എന്നയാള്‍ക്കും തീറു നല്‍കിയിരുന്നു. ശേഷിച്ചത് 10.25 ഏക്കര്‍ വസ്തു മാത്രമാണ്. എന്നാല്‍ എന്‍.റ്റി. ചെറിയാൻ 1993ലെ 1987 നമ്പർ തീറാധാര പ്രകാരം മൂന്നാം എതിര്‍കക്ഷി ജെർസൺ ആന്റണിക്ക് 11 ഏക്കർ വസ്തു കൈമാറ്റം ചെയ്തു. 2309/1 എന്ന യഥാര്‍ത്ഥ സർവ്വേ സര്‍വ്വേ നമ്പര്‍ 2270/1/4/5 എന്നാക്കി തിരുത്തിയാണ് ടി ആധാരം ചെയ്തത്. ഇപ്രകാരം ഒരു സർവ്വേ നമ്പര്‍ യഥാര്‍ത്ഥത്തില്‍ ഇല്ല. ഹര്‍ജിക്കാരന്റെ സര്‍വ്വേ നമ്പരായ 2270/1/2/3-യോട് സാദൃശ്യമുള്ള ഈ തിരുത്തിയ സർവ്വേ നമ്പരുപയോഗിച്ച് പലതവണ ആധാരങ്ങൾ നടത്തി.
6. സമാനമായ രീതിയില്‍ എന്‍.റ്റി. ചെറിയാന്റെ പിതാവ് എന്‍.റ്റി. തോമസ് അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന 2309/1ൽ പെട്ട 15 ഏക്കർ വസ്തുവിൽ നിന്നും 12 ഏക്കർ 1993ലെ 2301 ആം നമ്പർ ധനനിശ്ചയാധാര പ്രകാരം ടിയാന്റെ ഭാര്യയായ പി.റ്റി. സാറാമ്മക്ക് കൈമാറി. ടി ആധാരത്തിലും കളവും കൃത്രിമവുമായി സർവ്വേ നമ്പർ 2270/1/4/5 എന്ന് തിരുത്തി. തുടര്‍ന്ന് പി.റ്റി. സാറാമ്മ 1994ലെ 1514 ആം നമ്പര്‍ ആധാരപ്രകാരം ടി വസ്തു ഏഴാം എതിര്‍കക്ഷി സണ്ണി തോമസിന് കൈമാറുകയും ടിയാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ടി വസ്തുവിന് പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ കരംകെട്ടുകയും ചെയ്തു. പിന്നീട് ഈ തിരുത്തിയ സർവ്വേ നമ്പരുപയോഗിച്ച് പലതവണ ആധാരങ്ങൾ നടത്തി.
7. 2309/1ൽ പെട്ട എന്‍.റ്റി. തോമസിന്റെ 15 ഏക്കർ വസ്തുവിൽ നിന്നും 1989ലെ 948 ആം നമ്പര്‍ തീറാധാര പ്രകാരം നാലാം എതിര്‍കക്ഷി ടോണി വി തോമസിന് 1 ഏക്കർ വസ്തു കൊടുത്തിരുന്നു. ആയതില്‍ സര്‍വ്വേ നമ്പര്‍ 2309/1 എന്ന് തന്നെ ആയിരുന്നു കാണിച്ചിരുന്നത്.
ടി ഒരേക്കര്‍ വസ്തു ടോണി വി തോമസ് 1995ലെ 2063 ആം നമ്പര്‍ തീറാധാര പ്രകാരം നാലാം എതിര്‍കക്ഷിയായ എന്‍.റ്റി. തോമസിന്റെ മൈനറായ മകന്‍ നൈജില്‍ തോമസിന് കൈമാറി. ടി ആധാരത്തിലും കളവും കൃത്രിമവുമായി സർവ്വേ നമ്പർ 2270/1/4/5 എന്ന് തിരുത്തി.
8. മുന്നാധാരത്തിലെ 2309/1 എന്ന സര്‍വ്വേ നമ്പര്‍ തിരുത്തി രജിസ്റ്റര്‍ ചെയ്ത വിത്യസ്ത വസ്തുവിന്റെ ആധാരങ്ങളുടെ ലിസ്റ്റ് ചുവടെ.
9. ഒന്നും രണ്ടും എതിര്‍കക്ഷികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഭിച്ച വസ്തു അവരുടെ കൈവശത്തിലിരിക്കെ തന്നെയാണ്, 1993 മുതല്‍ 1995 വരെയുള്ള കാലയളവില്‍ മറ്റൊരു 24 ഏക്കര്‍ വസ്തുവിന് എതിര്‍കക്ഷികള്‍ ഗൂഡാലോചന നടത്തി വ്യാജ പ്രമാണങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. റീസര്‍വ്വേ നടന്നതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 1995 കാലഘട്ടത്തിലാണ് റീസര്‍വ്വേ നിലവില്‍ വന്നത്. പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ടി വ്യാജ പ്രമാണങ്ങള്‍ പോക്ക് വരവ് ചെയ്ത്, റീസര്‍വ്വേ നമ്പര്‍ അലോട്ട് ചെയ്ത് കൊടുക്കുകയായിരുന്നു. ഇതില്‍ സര്‍ക്കാര്‍ ഭൂമിയും ഹര്‍ജിക്കാരന്റെ വസ്തുവിന്റെ റീസര്‍വ്വേ നമ്പരും ഉള്‍പ്പെടുന്നു. ഇപ്രകാരം എതിര്‍കക്ഷികള്‍ക്ക് ലഭിച്ച വസ്തു പലയിടത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പിന്നീട് റീസര്‍വ്വേ പ്രകാരമുള്ള വസ്തു കയ്യേറി കൈവശപ്പെടുത്തുകയും പലര്‍ക്കായി വില്പന നടത്തി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തുകയുമായിരുന്നു. ക്രമക്കേട് ശ്രദ്ധയില്‍ പെട്ട ഇതിലെ ഏതാനും പോക്കുവരവുകള്‍ റവന്യൂ അധികൃതര്‍ പിന്നീട് റദ്ദാക്കിയിട്ടുള്ളവയുമാണ്.
10. നാലാം എതിര്‍കക്ഷി നൈജില്‍ തോമസിന് 2063/95 ആം നമ്പര്‍ ആധാര പ്രകാരം സിദ്ധിച്ച 1 ഏക്കര്‍ (0.40.4 ഹെക്ടര്‍) വസ്തു ടിയാന്‍ പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ സമര്‍പ്പിച്ച 223/96 ആം നമ്പര്‍ പോക്കുവരവ് അപേക്ഷയില്‍ ഹര്‍ജിക്കാരന്റെ 381 എന്ന റീസര്‍വ്വേയിലുള്ള അഞ്ചേക്കര്‍ വസ്തു സബ് ഡിവിഷന്‍ ചെയ്ത് 381/1 എന്നാക്കി പോക്കുവരവ് ചെയ്യുകയായിരുന്നു. ടി സംഭവം നടക്കുമ്പോള്‍ നൈജില്‍ തോമസ് മൈനര്‍ ആയിരുന്നു. എന്നാല്‍ പിന്നീട് മേജര്‍ ആയ ശേഷവും ക്രമക്കേട് പുറത്ത് വരാതിരിക്കാന്‍ മറ്റ് എതിര്‍കകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ക്രമക്കേട് നടന്ന വസ്തുവിനായി സിവില്‍ കേസുകള്‍ ഉള്‍പ്പടെ ഫയല്‍ ചെയ്യുകയും ചെയ്തിട്ടുള്ളതുമാണ്.
11. മൂന്നാം എതിര്‍കക്ഷി ജെർസൺ ആന്റണിക്ക് 1987/93 ആം നമ്പര്‍ ആധാര പ്രകാരം സിദ്ധിച്ച 11 ഏക്കറില്‍ 5.16 ഏക്കര്‍ (2.09.4 ഹെക്ടര്‍) വസ്തു ടിയാന്‍ പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ സമര്‍പ്പിച്ച 224/96 ആം നമ്പര്‍ പോക്കുവരവ് അപേക്ഷയില്‍ ഹര്‍ജിക്കാരന്റെ 381 എന്ന റീസര്‍വ്വേയിലുള്ള അഞ്ചേക്കര്‍ വസ്തു സബ് ഡിവിഷന്‍ ചെയ്ത് 381/2 എന്നാക്കി തെറ്റായി പോക്കുവരവ് ചെയ്യുകയായിരുന്നു. ജെർസന്റെ ശേഷിച്ച സ്ഥലം സ്ഥിതി ചെയ്യുന്നത് ഒന്നര കിലോമീറ്റര്‍ മാറിയാണ്. ടി 381/2 വസ്തുവില്‍ നിന്നും ജെർസൺ ആന്റണി 2003ലെ 1695 ആം നമ്പര്‍ ആധാരപ്രകാരം 8 മുതല്‍ 10 വരെയുള്ള എതിര്‍കക്ഷികള്‍ക്ക് കൈമാറുകയായിരുന്നു. വസ്തുവിന്റെ എലുകയ്ക്കും വിവരണത്തിനും എല്ലാം വലിയ മാറ്റം വരുത്തിയാണ് ടി ആധാരം നടത്തിയിരിക്കുന്നത്.
12. റവന്യൂ റെക്കോര്‍ഡ് പ്രകാരം റീസര്‍വ്വേ നം 381-ല്‍ 6.17 ഏക്കര്‍ (2.498 ഹെക്ടര്‍) സ്ഥലം ഉള്‍പ്പെടുന്നു. ഇതില്‍ അഞ്ചേക്കര്‍ ഹര്‍ജിക്കാരന്റെ വസ്തുവാണ്. ശേഷിച്ച 1.16 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ്. ഹര്‍ജിക്കാരന്റെ 1989ലെ 2943 നമ്പർ ആധാരപ്രകാരം വസ്തുവിന്റെ പടിഞ്ഞാറ് ഭാഗത്ത് കുരിശുമല ആശ്രമവും കേരള ലാന്‍ഡ് റിഫോംസ് ആക്റ്റ് പ്രകാരം വെണ്ടര്‍ സറണ്ടര്‍ ചെയ്ത എക്സസ് ലാന്ഡുമാണ്. റീസര്‍വ്വേയില്‍ ടി എക്സസ് ലാന്ഡും ഹര്‍ജിക്കാരന്റെ വസ്തുവും കൂടി തെറ്റായി ഒരൊറ്റ റീസര്‍വ്വേയില്‍ ചേര്‍ക്കുകയായിരുന്നു. ടി 1.16 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇപ്പോള്‍ മൂന്നും നാലും എതിര്‍കക്ഷികളുടെ കൈവശമാണ്.
13. ഹർജിക്കാരൻ കൊൽക്കത്തയിലായിരുന്നതിനാൽ ഇവിടെ നടക്കുന്ന സംഭവവികാസങ്ങൾ അറിയുവാൻ സാധിച്ചില്ല. പിന്നീട് ഇത് സംബന്ധിച്ച് അറിവ് ലഭിച്ചപ്പോള്‍ ഹര്‍ജിക്കാരന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ക്രമക്കേട് നടന്ന 223/96 , 224/96 നമ്പര്‍ പോക്കുവരവുകള്‍ പാലാ ആര്‍.ഡി.ഒ 28-11-2005 തീയതിയിലെ എ-1732/2004 ആം നമ്പര്‍ ഉത്തരവിലൂടെ റദ്ദാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ ടി പോക്കുവരവ് റദ്ദാക്കിയ ഉടനെ തന്നെ കരംകെട്ടിയ രസീതിന്റെയും വ്യാജ പ്രമാണത്തിന്റേയും അടിസ്ഥാനത്തില്‍ റീസര്‍വ്വേ 381 വസ്തുവിന്റെ ഉദ്ദേശം വടക്ക് - കിഴക്ക് ഭാഗത്തായി ഒരു കെട്ടിടം പണിത് തീക്കോയ് പഞ്ചായത്തില്‍ നിന്നും ബില്‍ഡിംഗ് നമ്പരും അതോടൊപ്പം വൈദ്യുത കണക്ഷനും എടുത്തിട്ടുള്ളതും അതിന്റെ അടിസ്ഥാനത്തില്‍ വസ്തു തങ്ങളുടേതാക്കാന്‍ ശ്രമിച്ച് വരുന്നതുമാണ്.
14. റീസര്‍വ്വേ 381-ല്‍ ഉള്‍പ്പെടുന്ന പൂഞ്ഞാര്‍ നടുഭാഗം വില്ലേജിലെ ബ്ലോക്ക് 62 റീസര്‍വ്വേയ്ക്ക് ശേഷം തീക്കോയി വില്ലേജിന്റെ പരിധിയിലേക്ക് മാറ്റിയിരുന്നു. ഇതും ക്രമക്കേട് നടത്താനും ആയത് പുറത്ത് വരാതിരിക്കാനും കാരണമായി. നിലവില്‍ ടി ക്രമക്കേടുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ ആര്‍.ഡി.ഒ പാലായുടെ അടുത്ത് നിന്നുവരെ അപ്രത്യക്ഷമായ അവസ്ഥയിലാണ്. ഇതില്‍ നിന്നെല്ലാം സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും വീഴ്ചയും വളരെ വ്യക്തമാണ്.
15. 1994ലെ 1514 ആം നമ്പര്‍ ആധാരപ്രകാരം ഏഴാം എതിര്‍കക്ഷി സണ്ണി തോമസിന് ലഭിച്ച വസ്തു പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ നിന്നും തീക്കോയി വില്ലേജിലേക്ക് മാറിയെന്ന് ടി വില്ലേജ് ഓഫീസര്‍ അറിയിച്ചെന്നും തന്റെ കൈവശം ഉള്ള വസ്തു തീക്കോയി വില്ലേജിലെ റീസര്‍വ്വേ 407 നമ്പര്‍ വസ്തു ആണെന്നും ആയത് തനിക്ക് പോക്കുവരവ് ചെയ്ത് തരണം എന്നാവശ്യപ്പെട്ടും ടിയാന്‍ സര്‍വ്വേ അദാലത്തില്‍ എസ്.എ. 8/2001 ആം നമ്പര്‍ ആയി അപേക്ഷ നല്കിയിരുന്നു. തുടര്‍ന്ന് 407 സബ് ഡിവിഷന്‍ നടത്തി 407/7 എന്ന റീസര്‍വ്വേ നമ്പര്‍ വസ്തു ടിയാന്റെ പേരില്‍ പോക്കുവരവ് ചെയ്ത് പാലാ റീസര്‍വ്വേ സൂപ്രണ്ട് ഉത്തരവായിരുന്നു. തുടര്‍ന്ന് 2003ലെ 1132 നമ്പര്‍ ആധാരപ്രകാരം റീസര്‍വ്വേ 407/7-ല്‍ ഉള്‍പ്പെട്ട 1.48 ഏക്കര്‍ സ്ഥലം സണ്ണി തോമസ് ശ്രീമതി വിമല ഫ്രാന്‍സിന് കൈമാറിയിരുന്നു. പിന്നീട് ടി വസ്തുവിന്റെ യഥാര്‍ത്ഥ ഉടമയായ ശ്രീ കെ. ബാലചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ക്രമക്കേട് ബോധ്യപ്പെട്ട കോട്ടയം സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ 05.01.2015-ലെ C5-211/2014 ഉത്തരവ് പ്രക്രാരം ടി പോക്കുവരവ് റദ്ദാക്കിയിട്ടുള്ളതാണ്.
16. വ്യാജആധാരപ്രകാരം എതിര്‍കക്ഷികള്‍ക്ക് സിദ്ധിച്ച വസ്തുക്കള്‍ പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ റാണിമുടി എസ്റ്റേറ്റിന് സമീപമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ ടി ആധാരങ്ങള്‍ കുറച്ചെണ്ണം റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അവിടെ പോക്കുവരവ് ചെയ്യുകയും ശേഷിച്ചത് അവിടെ നിന്നും ഒന്നരകിലോമീറ്റര്‍ മാറി തീക്കോയി വില്ലേജിലെ ബ്ലോക്ക് 62-ല്‍ വരത്തക്കവിധവും പോക്കുവരവ് ചെയ്യുകയായിരുന്നു. ഇപ്രകാരം നടത്തിയതില്‍ മൂന്ന് പോക്കുവരവുകള്‍ പിന്നീട് റദ്ദാക്കിയെങ്കിലും അപ്പോഴേക്കും എതിര്‍കക്ഷികള്‍ ടി വസ്തുവകകള്‍ പലതും കൈവശത്തിലാക്കി കഴിഞ്ഞിരുന്നു. തെറ്റായി പോക്കുവരവ് ചെയ്ത് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരുവിധ നടപടികളും ഉണ്ടായതുമില്ല.
17. റവന്യൂ അധികാരികള്‍ നടത്തിയ ക്രമക്കേട് തിരുത്തി എന്റെ വസ്തു തിരിച്ച് പിടിക്കാന്‍ ഹര്‍ജിക്കാരന്‍ സിവിൽ കോടതിയുടെ സഹായം തേടിയെങ്കിലും ആയതും എതിർകക്ഷികളുടെ ശ്രമഫലമായി എങ്ങുമെത്താത്ത അവസ്ഥയിലുമാണ്. വല്ലപ്പോഴും കൊൽക്കത്തയിൽ നിന്നും കേരളത്തിലെത്തുന്ന 75 വയസ്സുള്ള ഹർജിക്കാരന് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുവാൻ സാധിക്കാതെ വന്നിട്ടുള്ളതുമാണ്. ഇപ്പോൾ വിവരാവകാശം വഴി നേടിയ ചില രേഖകളുടെ വെളിച്ചത്തിലാണ് ഇതിൽ വലിയ തോതിലുള്ള ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കുവാൻ സാധിച്ചത്. ഇപ്രകാരം ഇനിയും കൂടുതല്‍ വസ്തുക്കളും ഇവർ തട്ടിയെടുത്തിട്ടുണ്ടാകാം.
18. എതിർകക്ഷികളുടെ ഇപ്രകാരമുള്ള പ്രവർത്തികൾ മൂലം ഹർജിക്കാരനും സര്‍ക്കാരിനും അന്യായമായ നഷ്ടവും ടിയാർക്ക് അന്യായമായ ലാഭവും ഉണ്ടായിട്ടുള്ളതാണ്. സര്‍വ്വേ നമ്പര്‍ തിരുത്തുന്നതിനും എലുകയും മറ്റ് വിവരങ്ങളും കളവായി ചേര്‍ത്ത് കയ്യേറിയ വസ്തുവിന്റെത് ആക്കി മാറ്റുന്നതിനും വേണ്ടി മാത്രം എതിർകക്ഷികള്‍ പല കരണങ്ങളും ജനിപ്പിച്ചു. റവന്യൂ അധികാരികള്‍ നടത്തിയ ക്രമക്കേട് മൂലം ഹര്‍ജിക്കാരന് നാളിതുവരെ ആയിട്ടും വസ്തു പോക്കുവരവ് ചെയ്ത് ലഭിച്ചിട്ടില്ലാത്തതാണ്.
19. ആകയാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമക്ഷത്തിലെ ദയവുണ്ടായി ഇക്കാര്യത്തിൽ വിശദമായ ഒരു അന്വേഷണം നടത്തി
- ക്രമക്കേട് നടന്ന എല്ലാ പോക്കുവരവുകളും അതിന്റെ തുടര്‍ പോക്കുവരവുകളും റദ്ദാക്കണമെന്നും
- അന്തിമ തീരുമാനം വരും വരെ ക്രമക്കേട് നടന്ന എല്ലാ വസ്തുവിനും അതിന്റ സബ് ഡിവിഷനുകള്‍ക്കും കരം സ്വീകരിക്കുന്നത് നിര്‍ത്തണമെന്നും
- ശരിയായ രീതിയില്‍ സര്‍വ്വേ നടത്തി എതിര്‍കക്ഷികള്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്നും
- കുറ്റക്കാർക്കെതിരേ വിജിലന്‍സ് , വകുപ്പുതല അന്വേഷണം നടത്തണമെന്നും
- ഹര്‍ജിക്കാരന്റെ വസ്തു എത്രയും പെട്ടെന്ന് പോക്കുവരവ് ചെയ്ത് ഹർജിക്കാരന് നീതി ലഭ്യമാക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
കോട്ടയം
28.10.2021
sd/-
ഹർജിക്കാരൻ സഞ്ജയ് മിത്രയ്ക്ക് വേണ്ടി
പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡര്‍
മഹേഷ് വിജയന്‍
Comments
Post a Comment