Skip to main content

Posts

Showing posts from 2017

പട്ടാമ്പി GHSS-ലെ ലൈംഗിക പീഡനം. ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

            നീണ്ട ഇടപെടലുകള്‍ക്ക് ഫലമുണ്ടായി. പട്ടാമ്പി GHSS-ലെ നിരവധി കുരുന്നു പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുറ്റാരോപിതനായ അദ്ധ്യാപകന്‍ കൃഷ്ണാ അര്‍ജുനനും ഹെഡ്മിസ്ട്രസ് സുഹ്രാബീവിക്കും എതിരെ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. പീഡന വിവരം മറച്ച് വെച്ച് അധ്യാപകനെ സംരക്ഷിച്ചതിനാണ് ഹെഡ്മിസ്ട്രസിനെതിരെ നടപടി. സ്കൂള്‍ അധികൃതരുടെ ഇടപെടല്‍ മൂലം തെളിവില്ലെന്ന കാരണം പറഞ്ഞ് പൊലീസ് റഫര്‍ ചെയ്ത കേസിലാണ് എന്റെയും മറ്റ് രണ്ട് പരാതികളിന്മേല്‍ പീഡനം നടന്നതായി കമ്മീഷന്‍ കണ്ടെത്തിയത്.                 ഹെഡ്മിസ്ട്രസ് സുഹ്രാബീവിയുടെ ചെയ്തികളില്‍ കടുത്ത ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തിയ കമ്മീഷന്‍ കൃഷ്ണാ അര്‍ജുനന്‍ പഠിപ്പിച്ചിരുന്ന പട്ടാമ്പി സ്കൂളിലെ എല്ലാ ക്ലാസുകളിലേയും കുട്ടികളെ കൌണ്‍സിലിംഗിന് വിധേയമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പീഡന വിവരം പുറത്ത് കൊണ്ടുവന്ന ക്ലാസ് ടീച്ചറേയും കൌണ്‍സിലറേയും ഹെഡ്മിസ്ട്രസും മറ്റ് ചില അധ്യാപകരും ചേര്‍ന്ന്‍ ഒറ്റപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും പരാതി മേലധികാരികള്‍ മുന്‍പാകെ എത്താതിരിക്കാന്‍ പ്രത്യേക താല്പര്യം കാണിക്കുകയുമായിരുന്ന