ചിതങ്ങള്‍ പഴയത് ആണെങ്കിലും ആനുകാല പ്രസക്തിയുള്ള ഒരു വിഷയം . June 5, 2014 പട്ടാമ്പിയിൽ നിന്നും ആറങ്ങോട്ടുകര വഴി ഷൊർണൂർക്കുള്ള ഹരിതാഭമായ പാതയോരത്തെ ഭൂരിഭാഗം മരങ്ങളിലും കാണുന്ന ക്രൂരതയുടെ അടയാളങ്ങൾ ഏതൊരു പ്രകൃതി സ്നേഹിയേയും അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. നൂറ്റമ്പതിലേറെ പരസ്യബോർഡുകൾ, അഞ്ഞൂറിലധികം വലിയ ഇരുമ്പാണികൾ, 24 കിലോമീറ്റർ വരുന്ന ഈ റൂട്ടിൽ മാത്രം മനുഷ്യ ക്രൂരതയ്ക്ക് ഇരകളായിരിക്കുന്നത് 75-ൽ പരം മരങ്ങളാണ്. മിക്കതും വന്മരങ്ങൾ. ആണിയടിച്ച പരസ്യങ്ങളിൽ ഭൂരിഭാഗവും കോണ്ക്രീറ്റ് കട്ടിംഗ് സ്ഥാപനങ്ങ ളുടേതാണ് വൈദ്യുതി പോസ്റ്റ് മറിയാതിരിക്കുവാൻ KSEB അധികൃതർ ഇരുമ്പ് വടമുപയോഗിച്ച് വലിച്ച് കെട്ടിയത് ഒരു മരത്തേലേക്കാണ്. കേവലം രണ്ടു മാസം കൊണ്ട്, മരത്തടിക്കുള്ളിലേക്ക് ഇരുമ്പ് വടത്തിന്റെ അഗ്രഭാഗങ്ങൾ ആഴ്ന്നിറങ്ങിക്കഴിഞ്ഞു. ആണിയടിച്ച് മരത്തിൽ ഉറപ്പിച്ച നിലയിൽ മാതൃഭൂമി പത്രത്തിന്റെ പരസ്യവുമുണ്ട് . മരങ്ങളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി വിധി നേടിയത് മാതൃഭൂമിയുടെ സീഡ് പ്രവർത്തകർ ആണെന്നോര്ക്കുക. പരിസ്ഥിതിവാദി എം.എല്‍.എ വി ടി ബല്റാമിന്റെ