Skip to main content
കോട്ടയം മുനിസിഫ് കോടതിയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്, കോടതി രേഖകളില്‍ കൃത്രിമം കാണിച്ച്  അഭിഭാഷകര്‍ ചേര്‍ന്ന്‍ ഭൂമി തട്ടിയെടുത്തത് സംബന്ധിച്ച്. ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ (വിജിലന്‍സ്) മുന്‍പാകെ   സമര്‍പ്പിക്കുന്ന പരാതി. 

പരാതിക്കാരന്‍:

    മഹേഷ്‌ വിജയന്‍
    ആറ്റുവായില്‍ വീട്
    എസ്.എച്ച് മൌണ്ട് പി.ഓ
    കോട്ടയം - 686006
    ഇ-മെയില്‍:  i.mahesh.vijayan@gmail.com   
    മൊ: 93425 02698

എതിര്‍കക്ഷികള്‍:

         1.  അഡ്വ: കെ. പി ശ്രീകുമാര്‍
              കുറുപ്പ്സ് ചേമ്പര്‍             കിഴക്കേമഠം, കിളിരൂര്‍ നോര്‍ത്ത് പോസ്റ്റ്‌
              കോട്ടയം - 686002            കോട്ടയം - 686020
   
         2.  അഡ്വ: ജി.  ജയശങ്കര്‍                  
              കുറുപ്പ്സ് ചേമ്പര്‍             സുരഭി,  കുടമാളൂര്‍ പി.ഒ
              കോട്ടയം - 686002            കോട്ടയം - 686017
           
         3.  ക്രമക്കേടിന് കൂട്ടുനിന്ന കോട്ടയം മുന്‍സിഫ്‌ കോടതിയിലെ ഉദ്യോഗസ്ഥര്‍
               
         4.  നടരാജന്‍
                      അമ്പലക്കുന്നേല്‍ വീട്,
              പാറമ്പുഴ കര, പെരുംബായിക്കാട് വില്ലേജ്,
                      പെരുംബായിക്കാട് പി.ഒ.
     
പരാതിയുടെ ചുരുക്കം
    കോട്ടയം മുനിസിഫ് കോടതിയിലെ OS 476/03  നംമ്പര്‍ കേസില്‍ അറ്റാച്ച് ചെയ്യുകയും പിന്നീട് കോടതി ലേലം ചെയ്യുകയും ചെയ്ത വസ്തുവിന് പകരം,  കോടതി രേഖകളില്‍ കൃത്രിമം കാണിച്ച് മറ്റൊരു വസ്തു  എതിര്‍കക്ഷികള്‍ ചേര്‍ന്ന്‍ തട്ടിയെടുത്തതാണ് പരാതിക്കാധാരമായ സംഭവം.  2010 മുതല്‍ 2016 വരെ വിവരാവകാശ നിയമപ്രകാരം ഞാന്‍ നടത്തിയ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ തട്ടിപ്പ് പുറത്ത് കൊണ്ട് വരുവാന്‍ കഴിഞ്ഞത്.

വസ്തുവിന്റെ വിശദാംശങ്ങള്‍(OS 476/03) 

    അറ്റാച്ച്മെന്റിലെ റീ സര്‍വ്വേ നമ്പര്‍: 38/2E/1
    എക്സിക്യൂഷന്‍ പെറ്റീഷനിലെ റീ സര്‍വ്വേ നമ്പര്‍:  38/2E/1
    ലേലം ചെയ്ത വസ്തുവിന്റെ റീ സര്‍വ്വേ നമ്പര്‍: 38/2E/1
    സെയില്‍ സര്‍ട്ടിഫിക്കറ്റിലെ റീ സര്‍വ്വേ നമ്പര്‍: 216/2
       
    ടി EP-യിലെ റീസര്‍വ്വേ നമ്പര്‍ 216/2 എന്ന് ലേലം  നടന്ന ശേഷം വെട്ടിത്തിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ, സെയില്‍ സര്‍ട്ടിഫിക്കറ്റില്‍, അറ്റാച്ച് ചെയ്ത വസ്തുവിന്റെ എലുക, വസ്തുവിന്റെ വിവരണം എന്നിവയ്ക്കെല്ലാം മാറ്റം വരുത്തിയിരിക്കുന്നു. യാതൊരുവിധ രേഖകളോ ഉത്തരവോ ഇല്ലാതെയാണ് ഈ തിരുത്തല്‍ വരുത്തിയിരിക്കുന്നത് എന്ന്  വ്യക്തമാക്കിക്കൊണ്ട് മുനിസിഫ് കോടതിയില്‍ നിന്നും വിവരാവകാശ  നിയമപ്രകാരം ലഭിച്ച മറുപടിയുടെ പകര്‍പ്പും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

വിശദമായ പരാതി

    OS 476/03 ആം നമ്പര്‍ കേസില്‍ കോട്ടയം മുന്‍സിഫ് കോടതി അറ്റാച്ച് ചെയ്യുകയും 2010-ല്‍ ലേലം ചെയ്യുകയും ചെയ്ത വസ്തു കോട്ടയം ജില്ലയിലെ പെരുംബായിക്കാട് വില്ലേജിലെ മുന്‍ സര്‍വ്വേ 49/3, റീസര്‍വ്വേ നമ്പര്‍ 38/2E/1 -ല്‍ പെട്ടതാണ്. എന്നാല്‍ ലേലം നടന്ന ശേഷം EP  08/09 in O.S 476/03  -ലെ റീസര്‍വ്വേ നമ്പര്‍ 38/2E/1  എന്നത്,  വെട്ടിത്തിരുത്തി 216/2 എന്നാക്കിയിരിക്കുന്നു.  സെയില്‍ സര്‍ട്ടിഫിക്കറ്റില്‍ റീസര്‍വ്വേ നമ്പര്‍ 216/2 എന്നാണ് കാണിച്ചിട്ടുള്ളത്. കൂടാതെ, സെയില്‍ സര്‍ട്ടിഫിക്കറ്റിലെ വിസ്തുവിന്റെ എലുകയും വിവരണങ്ങളും അറ്റാച്ച് ചെയ്ത വസ്തുവിന്റേതില്‍ നിന്നും തികച്ചും വിത്യസ്ഥമാണ്. യാതൊരുവിധ ഉത്തരവുകളുടേയും അടിസ്ഥാനമില്ലാതെയാണ് ഈ തിരുത്തലുകളും മാറ്റങ്ങളും വരുത്തിയിട്ടുള്ളത് എന്ന വിവരാവകാശ മറുപടിയില്‍ നിന്നും, നടന്നിട്ടുള്ള ക്രമക്കേട് വളരെ വ്യക്തമാണ്.  ടി വസ്തു ലേലം കൈക്കൊണ്ട കോട്ടയം ബാറിലെ അഭിഭാഷകരായ ഒന്നാം എതിര്‍കക്ഷിയും രണ്ടാം എതിരികക്ഷിയും ചേര്‍ന്നാണ് കോടതിയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്,  രേഖകളില്‍ തിരുത്തല്‍ വരുത്തി ഇപ്രകാരം വസ്തു കൈക്കലാക്കിയത്. രണ്ടാം എതിര്‍കക്ഷി അഡ്വ: ജയശങ്കര്‍ ടി കേസിലെ വാദി ഭാഗം വക്കീലാണ്. ഒന്നാം കക്ഷി ശ്രീകുമാര്‍ ഇയാളുടെ ബിനാമിയും.
    മറ്റൊരു കേസില്‍ - OS 569/10 - കോട്ടയം സബ് കോടതിയില്‍ നീന്നും എനിക്ക് ഡിക്രി ലഭിച്ച വസ്തുവാണ് യഥാര്‍ത്ഥത്തില്‍ 216/2. ഈ വസ്തുവാണ് ഇപ്പോള്‍ എതിര്‍കക്ഷികള്‍ ചേര്‍ന്ന്‍ ഗൂഡാലോചന നടത്തി തട്ടിയെടുത്തിരിക്കുന്നത്. വിവിധ കേസുകളില്‍ കോടതി ലേലം ചെയ്യുന്ന വസ്തുവകകള്‍, കേസിലെ കക്ഷികളെ തെറ്റിദ്ധരിപ്പിച്ച് അഭിഭാഷകര്‍ ചുളുവില്‍ സ്വന്തം പേരിലും ബിനാമി പേരുകളിലും സ്വന്തമാക്കുമ്പോള്‍ കക്ഷികള്‍ക്ക്  സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നു. 

OS 476/03 - മുന്‍സിഫ് കോടതി, കോട്ടയം
കരുണാകരന്‍ പിള്ള v നടരാജന്‍
          വണ്ടി ചെക്ക്‌ നല്‍കി വാദിയുടെ കയ്യില്‍ നിന്നും നാലാം എതിര്‍കക്ഷി പ്രതി നടരാജന്‍ പണം വാങ്ങിയെന്നതാണ് ഈ കേസ് . ഈ കേസില്‍ വാദിക്ക് അനുകൂലമായി വിധി വരികയും വിധിക്കട സംഖ്യ, മേലാല്‍ പലിശ എന്നിവയ്ക്കായി വാദി നാലാം എതിര്‍കക്ഷിയുടെ പെരുംബായിക്കാട് വില്ലേജിലെ റീസര്‍വ്വേ നമ്പര്‍ 38/2E/1 -ല്‍  ഉള്ള വസ്തു കോടതി മുഖാന്തരം 24-Jan-2009-ല്‍ അറ്റാച്ച് ചെയ്തു. രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ പ്രകാരം 38/2E/1 എന്ന റീസര്‍വ്വേ നമ്പരില്‍ ഒരു വസ്തുവും ടി വില്ലേജില്‍ ഇല്ല. എന്നാല്‍, അറ്റാച്ച് ചെയ്ത വസ്തുവിന്റെ വിവരണങ്ങള്‍ പ്രകാരവും എലുക പ്രകാരവും മുന്‍ റീസര്‍വ്വേ നമ്പര്‍ പ്രകാരവും ടി  വസ്തു നാലാം കക്ഷി നടരാജന്‍ താമസിക്കുന്ന, ടിയാന്റെ ഭാര്യ സതിയുടെ പേരിലുള്ള 18 സെന്റ്‌ പുരയിടത്തിലെ നാല് സെന്റ്‌ സ്ഥലവും അതിലെ പുരയും ദേഹണ്ഡങ്ങളുമാണ്.

EP  08/09 in O.S 476/03
    
    OS 476/03 കേസില്‍ വാദിഭാഗം വക്കീലായ ജയശങ്കറിന്റെ കൂടെ പ്രാക്ടീസ് ചെയ്യുന്ന ഒന്നാം എതിര്‍കക്ഷി ശ്രീകുമാര്‍  അറ്റാച്ച് ചെയ്ത വസ്തു [റീസര്‍വ്വേ നമ്പര്‍ 38/2E/1] 08-11-2010-ല്‍ ലേലത്തില്‍ പിടിച്ചു. ടി കേസിലെ വാദിയായ കരുണാകര പിള്ളയും മകനും വസ്തു ലേലത്തില്‍ പിടിക്കാന്‍ തയ്യാറായി കോടതിയില്‍ എത്തിയിരുന്നെങ്കിലും വാദിക്ക്‌ വസ്തു ലേലം കൊള്ളാന്‍ നിയമം അനുവദിക്കുന്നില്ല എന്ന്  പറഞ്ഞ് രണ്ടാം എതിര്‍കക്ഷി അഡ്വ: ജയശങ്കര്‍ അവരെ മാറ്റി നിര്‍ത്തുകയായിരുന്നു എന്നും ലേലത്തില്‍ ശ്രീകുമാര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ എന്നും അങ്ങനെയാണ് അഡ്വ: ശ്രീകുമാര്‍  കോടതി നിശ്ചയിച്ചിരുന്ന വിലയിലും കേവലം നൂറ് രൂപ കൂടുതല്‍ കൊടുത്ത് ടി സ്ഥലം ലേലം കൊണ്ടതെന്നും ടി കേസിലെ വാദിയുടെ മകനും നിലവില്‍ എന്റെ അയല്‍വാസിയുമായ പ്രവീണ്‍ എന്നെ അറിയിച്ചിട്ടുണ്ട്.  ലേല നടപടികള്‍ കഴിഞ്ഞ ശേഷം കോടതി രേഖകളില്‍ പല തിരുത്തലുകളും നടന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ചുവടെ.
1)     OS 476/03-ല്‍ അറ്റാച്ച് ചെയ്തിരിക്കുന്ന വസ്തുവിന്റെ ജപ്തിപ്പട്ടിക.



2)     EP 08/09  - എക്സിക്യൂഷന്‍ പെറ്റീഷനില്‍ വരുത്തിയ തിരുത്ത് ചുവടെ.



3)    സെയില്‍ സര്‍ട്ടിഫിക്കറ്റില്‍ റീസര്‍വ്വേ നമ്പര്‍ കൂടാതെ, വസ്തുവിന്റെ എലുകയ്ക്കും വസ്തു വിവരം എന്നിവയ്ക്കും മാറ്റം വരുത്തിയിരിക്കുന്നു.



    എതിര്‍കക്ഷികള്‍ നടത്തിയ ഗൂഡാലോചനയുടെ ഫലമായി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വസ്തു തട്ടിയെടുത്തിരിക്കുന്നത്. അഭിഭാഷകര്‍ എന്ന നിലയ്ക്ക് കോടതിയിലുള്ള  സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തോ അല്ലെങ്കില്‍ കൈക്കൂലി കൊടുത്തോ ആണ് ഇരുവരും ചേര്‍ന്ന്‍ തിരിമറി നടത്തിയിട്ടുള്ളത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ഇവര്‍ക്കെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയെന്നതും ഈ അഭിഭാഷകരുടെ വിനോദമാണ്‌. ഈ തട്ടിപ്പ് പുറത്ത് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഇവര്‍ എനിക്കെതിരെ ഏറ്റുമാനൂര്‍ CJM കോടതിയില്‍ കള്ളക്കേസ് കൊടുത്തിട്ടുണ്ട്‌. ഈ അഭിഭാഷകരുടെ പ്രവൃത്തികള്‍ നീതിന്യായ വ്യവസ്ഥകളിലുള്ള  പൌരന്റെ വിശ്വാസത്തെ തകര്‍ക്കുന്നതും അഭിഭാഷക സമൂഹത്തിനാകെയും അപമാനവുമാണ്. കോടതികള്‍ ലേലം ചെയ്യുന്ന വസ്തുവകള്‍ ചുളുവില്‍ സ്വന്തമാക്കുന്നതിനായി തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഈ അഭിഭാഷകര്‍ അതില്‍ ഉള്‍പ്പെട്ടവരാണോ എന്നും അന്വേഷിക്കേണ്ടതാണ്.

    ലേലം നടന്ന ശേഷം സെയില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ വേളയിലാണ്  ടി രേഖകളില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്. ഇതിന്റെ തെളിവായി, കെ. പി. ശ്രീകുമാര്‍  കോട്ടയം ജില്ലാ രെജിസ്ട്രാര്‍ക്ക് 15/12/10-ല്‍ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ കത്തിന്റെ പ്രസക്ത ഭാഗം ചുവടെ കൊടുക്കുന്നു.



OS 569/10 - സബ് കോര്‍ട്ട്, കോട്ടയം
മഹേഷ്‌ വിജയന്‍ v നടരാജന്‍

    നാലാം എതിര്‍കക്ഷി നടരാജന്റെ പേരില്‍  പെരുംബായിക്കാട് വില്ലേജിലുള്ള 4.1 സെന്റ്‌ സ്ഥലം (റീസര്‍വ്വേ നമ്പര്‍ 216/2) വാങ്ങുന്നതിനുള്ള കരാര്‍ ഞാന്‍ നടരാജനുമായി 07-02-2010-ല്‍ ഒപ്പിട്ടിരുന്നതാണ്. എന്നാല്‍ നിശ്ചിത സമയത്ത് നടരാജന്‍ വസ്തു എഴുതി തരാതിരുന്നതിനെ തുടര്‍ന്ന്‍ ഞാന്‍ കോടതിയെ സമീപിക്കുകയും 13/09/2010-ല്‍ ഇന്‍ഞ്ചക്ഷന്‍  ഓര്‍ഡര്‍ വാങ്ങുകയും ചെയ്തു. [IA 2952/2010]. 09-01-2012-ല്‍ കോടതിയില്‍ നിന്നും എനിക്ക് അനുകൂലമായി വിധി ലഭിച്ചതിനെ തുടര്‍ന്ന്‍  ബാലന്‍സ് തുക ഞാന്‍ കോടതിയില്‍ കെട്ടി വെക്കുകയും EP നല്‍കുകയും ചെയ്തു. തുടര്‍ന്ന്‍, വിധിക്കെതിരെ നടരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. [RFA 189/12]. ടി അപ്പീല്‍ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്.

189/2000
Indian Overseas Bank Vs Natarajan
       റീസര്‍വ്വേ നമ്പര്‍ 216/2 വസ്തു കോട്ടയം ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കില്‍ പണയം വെച്ച് ലോണ്‍ എടുത്ത വകയില്‍ നടരാജനെതിരെ 2000-ല്‍ ബാങ്ക് കേസ് കൊടുത്തിട്ടുണ്ട്. കേസ് നമ്പര്‍ 189/2000.   വസ്തുവിന് ടി ബാദ്ധ്യത ഉള്ള വിവരം എന്നില്‍ നിന്നും മറച്ച് വെച്ചാണ് നടരാജന്‍ ടി വസ്തു വില്‍ക്കുവാന്‍ ഞാനുമായി കരാറില്‍ ഏര്‍പ്പെട്ടത്.  ബാങ്ക് ഈ വസ്തു ലേലം ചെയ്യുന്നതിനായി EP ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്..

A.S.N o.268/ 2011
(E.A.342/2010 in EP.8/09 in OS No.476/03 of the Addl.Munsiff Court, Kottayam)
Sathi, W/o.Natarajan v Natarajan, P.G.Karunakaran, K.P.Sreekumar

    ഞാന്‍ വാദിയായുള്ള OS 569/10-ലെ ഇന്‍ഞ്ചക്ഷന്‍  [IA 2952/2010] നില നിലനില്‍ക്കേ 18/10/2010-ല്‍ നടരാജന്‍ ഭാര്യ സതിയുടെ പേരിലേക്ക് 216/2  റീസര്‍വ്വേ നമ്പരിലുള്ള വസ്തു  കൈമാറ്റം ചെയ്തു.  38/2E/1 റീസര്‍വ്വേ നമ്പരിലുള്ള വസ്തു 8/11/2010-ല്‍ കോടതി ലേലം ചെയ്യുകയും സെയില്‍ സര്‍ട്ടിഫിക്കറ്റിലെ   റീസര്‍വ്വേ നമ്പര്‍ 216/2 എന്നാക്കി മാറ്റുകയും ചെയ്തു. ടി കോടതി സെയില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടരാജന്റെ ഭാര്യ സതി  കോടതിയെ സമീപിച്ചു.  ടി റീസര്‍വ്വേ നമ്പരിലുള്ള വിത്യാസവും സതി  ചൂണ്ടിക്കാണിച്ചിരുന്നു.  ഇതിലെ വിധിയില്‍  കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ചുവടെ കൊടുക്കുന്നു.




    തിരുത്തല്‍ നടന്നിട്ടുണ്ട് എന്ന്‍ വ്യക്തമാക്കിയ കോടതി പക്ഷെ അത് റീസര്‍വ്വേ നമ്പരില്‍ മാത്രമാണ് എന്നാണ്  നിരീക്ഷിച്ചത്.  എന്നാലിത് കോടതിയെ തെറ്റിദ്ധരിപ്പിച്ചത് മൂലമാകാനാണ് സാദ്ധ്യത.   എലുകയും വസ്തുവിന്റെ വിവരണവും ഉള്‍പ്പടെയുള്ളവ മാറ്റം വരുത്തിയിട്ടുണ്ട്.  ഈ വിത്യാസങ്ങള്‍ ഒന്നും  പരാതിക്കാരി സതി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. OS 476/2003-ല്‍ അറ്റാച്ച് ചെയ്ത  വസ്തുവും നടരാജന്‍ ഇപ്പോള്‍ താമസിക്കുന്ന,  ഭാര്യ സതിയുടെ പേരിലുള്ള വസ്തുവും തമ്മില്‍ റീസര്‍വ്വേ നമ്പരില്‍ ഒഴിച്ച് മാറ്റമൊന്നുമില്ല.  സതിയുടെ പേരിലുള്ള വസ്തുവിന്റെ മുന്‍ റീസര്‍വ്വേ നമ്പര്‍ 38/2C/1 ആണെന്നതും പ്രധാനപ്പെട്ട സംഗതിയാണ്. ഈ വസ്തുവിന്റെ ആധാരത്തിലെ  എലുക താഴെ കൊടുക്കുന്നു.



നടന്ന ക്രമക്കേടുകള്‍ :
      1. ലേല വസ്തുവിന്റെ റീ സര്‍വ്വേ നമ്പര്‍ 38/2E/1 എന്നത് തിരുത്തി 216/2 എന്നാക്കി മാറ്റി. അതായത് ലേലം ചെയ്ത വസ്തുവിന്റെ റീസര്‍വേ നമ്പര്‍  38/2E/1 , സെയില്‍ സര്‍ട്ടിഫിക്കറ്റിലെ വസ്തുവിന്റെ റീസര്‍വ്വേ നമ്പര്‍ 216/2.
      2. കോടതിയില്‍ നടത്തിയ തിരുത്തലുകളുടെ ചുവട് പിടിച്ച് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളിലും ക്രമക്കേടുകള്‍ നടത്തി, ബാദ്ധ്യത ഇല്ലാത്ത വസ്തുവിന് പണ്ടേ മുതലേ ബാധ്യത  ഉള്ളതായി വരുത്തി തീര്‍ത്തു. ഇത് സംബന്ധിച്ച വിവിധ ബാധ്യത സര്‍ട്ടിഫിക്കറ്റുകള്‍ തെളിവായി നല്‍കുന്നു.
     3. റീസര്‍വ്വേ നമ്പര്‍ 216/2 വസ്തു വാങ്ങുന്നതിനായി 2010 ഫെബ്രുവരിയില്‍ ആണ്   ഉടമസ്ഥന്‍ നടരാജനുമായി ഞാന്‍ കരാര്‍ ഒപ്പ് വെച്ചത്. കരാര്‍ ഒപ്പ് വെക്കുന്നതിന് മുന്‍പും അതിന് ശേഷവും ടി വസ്തുവിന്റെ ബാദ്ധ്യത സര്‍ട്ടിഫിക്കറ്റ് എടുത്ത് പരിശോധിച്ചിരുന്നതാണ്; ടി വസ്തുവിന് അപ്പോള്‍ യാതൊരുവിധ ബാദ്ധ്യതകളും ഉണ്ടായിരുന്നില്ല. എന്നാല്‍ അഡ്വാന്‍സ് ഉടമ്പടി കരാറില്‍ ഉടമ നടരാജന്‍ പിന്നോട്ട് പോകുകയും ഞാന്‍ ടി വസ്തുവിനായി കോടതിയെ സമീപിച്ച് (OS 569/10 , സബ് കോര്‍ട്ട്,  കോടതി) 09.Sep.2010-ല്‍ Injunction ഓര്‍ഡര്‍ വാങ്ങിയിട്ടുള്ളതാണ്. ഈ ഉത്തരവ് നിലനില്ക്കെയാണ്,  മുന്‍സിഫ്‌ കോര്‍ട്ടിലെ രേഖകളില്‍ തിരുത്തല്‍ വരുത്തി  വസ്തു നിയമവിരുദ്ധമായി കൈമാറ്റം നടത്തിയത്. ഈ കേസില്‍ കോടതി എനിക്ക് അനുകൂലമായി വിധി പറയുകയും ബാലന്‍സ് തുക 4,92,000/- കോടതിയില്‍ കെട്ടി വെക്കുകയും ചെയ്തു. അതിന് ശേഷമാണ് ടി വസ്തു കോടതി മറ്റൊരാള്‍ക്ക് എഴുതി കൊടുത്ത വിവരം ഞാന്‍ അറിയുന്നത്.
5. 216/2-ലെ നാല് സെന്റ്‌ സ്ഥലം സെന്റിന് 1,41,000 രൂപ വെച്ച്  5,78,000 രൂപയ്ക്കാണ് ഞാന്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതില്‍ 80,000 അഡ്വാന്‍സ് തുകയായി നല്കുകയും ഇതിനോട് ചേര്‍ന്ന് കിടന്ന നടരാജന്റെ സഹോദരന്റെ ഒന്നര സെന്റ്‌ സ്ഥലം ഞാന്‍ വാങ്ങുകയും ചെയ്തു. എന്നാല്‍ കേവലം ഒരു ലക്ഷത്തി ഒരുനൂറ്  രൂപ മുടക്കിയാണ് ശ്രീകുമാര്‍ ടി വസ്തു സ്വന്തമാക്കിയത്. ലക്ഷങ്ങള്‍ വില വരുന്ന സ്വന്തം വസ്തു വെറും ഒരു ലക്ഷം രൂപയ്ക്ക് നിയമവിരുദ്ധമായി ക്രയവിക്രയം നടത്തിയിട്ടും ഉടമ നടരാജന്‍ യാതൊരുവിധ നിയമനടപടികളും ഇതിനെതിരെ സ്വീകരിച്ചില്ല. എന്നാല്‍ 5,78,000 രൂപയ്ക്ക് ടി വസ്തു എനിക്ക് തരാനുള്ള കോടതി വിധിക്കെതിരെ നടരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. ഇതില്‍ നിന്നും  നടരാജനും ടി ഗൂഡാലോചനയില്‍ പങ്കാളിയാണ് എന്ന് വ്യക്തമാണ്.

പരാതിക്കാരനെതിരെ കള്ളക്കേസ്

    അഡ്വ: ജയശങ്കര്‍ കെ.പി. ശ്രീകുമാര്‍ എന്നിവര്‍ അന്യായമായി ഭൂമി കൈവശപ്പെടുത്തിയതിനെതിരെ വിവരാവകാശ നിയമത്തിലൂടെ അന്വേഷണം നടത്തുകയും ഇവരുടെ ക്രമക്കേടുകള്‍ പുറത്ത് കൊണ്ട് വരാന്‍ ശ്രമിച്ചതിനും എനിക്കെതിരെ ഇരുവരും ചേര്‍ന്ന്‍ കള്ളക്കേസ് കൊടുക്കുകയും നിരന്തരമായി ഉപദ്രവിക്കുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്.  ഞാന്‍ ബാംഗ്ലൂരില്‍ ഐ.ടി പ്രൊഫഷണലായി ജോലി ചെയ്യവ, കള്ളത്തരം കാണിച്ച്  ഇവര്‍  നേടിയെടുത്ത നാല് സെന്റ്‌ വസ്തുവില്‍ നിന്നും അഞ്ഞൂറ് രൂപ വിലയുള്ള  രണ്ട്  വാഴക്കുലകള്‍ ഞാന്‍ മോഷ്ടിച്ചു എന്ന് പറഞ്ഞ് ഏറ്റുമാനൂര്‍ സി.ജെ.എം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു.  [CC 1886/2013] . ടി കേസില്‍ രണ്ടര വര്‍ഷത്തെ  പ്രീ ട്രയലിന്  ശേഷം  ഒരു മാസം മുന്‍പ് എനിക്കെതിരെ കോടതി കുറ്റ പത്രം സമര്‍പ്പിക്കുകയുണ്ടായി.  ഞാന്‍ നിരപരാധിയാണ് എന്ന് തെളിയിക്കുവാന്‍ എല്ലാ തെളിവുകളും ഉണ്ടായിട്ടും  ഈ കേസിനായി നിരന്തരം ഞാന്‍ കോടതി കയറിയിറങ്ങുന്നു.

പരാതിയിലാവശ്യപ്പെടുന്ന പരിഹാരങ്ങള്‍

    കോടതി പരസ്യമായി ലേലം ചെയ്ത വസ്തു അല്ല പിന്നീട് എഴുതി കൊടുത്തിരിക്കുന്നത് എന്നത് രേഖകളില്‍ നിന്നും പകല്‍ പോലെ വ്യക്തമാണ്. ടി കേസിലെ വാദിഭാഗം വക്കീല്‍ ജയശങ്കര്‍, ശ്രീകുമാര്‍, നടരാജന്‍, കോടതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന്‍ ഗൂഡാലോചന നടത്തിയാണ് ടി വസ്തു തട്ടിയെടുത്തിട്ടുള്ളത്‌. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ എല്ലാ മേല്‍നടപടികളും സ്വീകരിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
ടി രേഖകളിലെ എല്ലാ തിരുത്തലുകളും നീക്കം ചെയ്യുക.
തെറ്റായ രീതിയില്‍ റീ സര്‍വ്വേ നമ്പര്‍ 216/2 എന്ന വസ്തു ശ്രീകുമാറിന് എഴുതി കൊടുത്തത് റദ്ദാക്കുക.
കുറ്റക്കാര്‍ക്കെതിരെ  കേസെടുക്കുക.
ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ച് വിടുക.
കുറ്റക്കാരായ അഭിഭാഷകരെ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കുക.
ഇത്തരം തട്ടിപ്പുകള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്ക് നിയമ സംരക്ഷണം നല്‍കുക.

പൊതു രേഖാ നിയമം  (Public Records Act 1993)
    പ്രകാരം രേഖകളില്‍ കൃത്രിമം കാണിച്ചതിന് പൊതു രേഖാ നിയമ പ്രകാരമുള്ള  എല്ലാ മേല്‍നടപടികളും സ്വീകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

    പരാതിയില്‍ ബോധിപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം പൂര്‍ണമായും  സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

                                              വിശ്വസ്തതയോടെ

കോട്ടയം                                                                      
21-May-2016                                                                           മഹേഷ് വിജയൻ


പരാതിയോടൊപ്പം ഹാജരാക്കുന്ന രേഖകളുടെ ഇന്‍ഡക്സ്‌

A1 - ബഹുമാനപ്പെട്ട കോട്ടയം മുന്‍സിഫ്‌ കോടതി കോട്ടയം സബ്ബ് രജിസ്ട്രാര്‍ക്ക് അയച്ച് കൊടുത്ത അറ്റാച്ച്മെന്റിന്റെ പകര്‍പ്പ്. ടി ഉത്തരവിലെ ജപ്തിപ്പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പെരുംബായിക്കാട് വില്ലേജിലെ വസ്തുവിന്റെ റീസര്‍വ്വേ നമ്പര്‍ 38/2E/1 ആണ്.   അതായത് ടി ഉത്തരവ് പ്രകാരം അറ്റാച്ച് ചെയ്തിരിക്കുന്ന വസ്തു  38/2E/1 എന്ന റീസര്‍വ്വേ നമ്പറില്‍ ഉള്ള വസ്തുവാണ്. 

A2 - EP 08/09-ന്‍റെ പകര്‍പ്പ്. ഇതില്‍ യഥാര്‍ത്ഥ റീസര്‍വ്വേ നമ്പര്‍ വെട്ടി തിരുത്തി 216/2 എന്നാക്കിയിരിക്കുന്നു. ഈ തിരുത്തല്‍ വരുത്തിയതിന് ആധികാരികമായ രേഖകള്‍ ഒന്നുമില്ല.

A3 -ആമേന്‍ സ്ഥലത്ത് ഹാജരായി തയ്യാറാക്കിയ ഉടന്‍ ജപ്തി കച്ചീട്ട്. ഇതിലെ റീസര്‍വ്വേ നമ്പറും 38/2E/1 എന്നതാണ്. ഇതിലെ വിവരണത്തില്‍ വസ്തുവില്‍  പുര ഉള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോടതി എഴുതി കൊടുത്ത റീസര്‍വ്വേ  216/2-ല്‍ പുരയോ ഷെഡോ ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ല.

A4 -സെയില്‍ സര്ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്. ഇത് പ്രകാരം എഴുതി കൊടുത്തിരിക്കുന്ന വസ്തു 216/2 എന്ന റീസര്‍വ്വേ നമ്പരില്‍ ഉള്ള വസ്തുവാണ്. ഇതില്‍ റീസര്‍വ്വേ നംബറിന് പുറമേ വസ്തുവിന്റെ എലുകയ്ക്കും മാറ്റം വരുത്തിയിരിക്കുന്നു. യഥാര്‍ത്ഥ ജപ്തിപ്പട്ടികയില്‍ പറഞ്ഞിരുന്ന എലുകയിലെ എല്ലാ പേരുകളും സെയില്‍ സര്‍ട്ടിഫിക്കറ്റില്‍ മാറിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് എലുകയില്‍മാറ്റം വരുത്തിയിരിക്കുന്നത് എന്നത് സംബന്ധിച്ച് യാതൊരുവിധ രേഖകളും ഇല്ല. OS 476/03  കേസുമായി ബന്ധപ്പെട്ട് ലേലം ചെയ്ത വസ്തുവിന്റെ എലുകയില്‍ പരാമര്‍ശിച്ചിരിക്കുന്ന മേല്‍വിലാസക്കാര്‍ ആരും റീസര്‍വ്വേ നമ്പര്‍ 216/2 എന്ന വസ്തുവിന്റെ പരിസരത്ത് പോലും ഒരുകാലത്തും താമസിച്ചിട്ടില്ല.

A5 -മുനിസിഫ് കോടതിയില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടി.
A6-A8 - ഞാനും നടരാജനും തമ്മില്‍ വസ്തു വില്പന കരാറില്‍ ഒപ്പ് വെക്കുന്ന സമയത്തും പിന്നീടും എടുത്ത, റീസര്‍വ്വേ നമ്പര്‍ 216/2 വസ്തുവിന്റെ ബാദ്ധ്യത സര്‍ട്ടിഫിക്കറ്റുകള്‍. കരാറില്‍ ഒപ്പ് വെച്ച സമയത്ത് വസ്തുവില്‍  യാതൊരുവിധ ബാദ്ധ്യതകളും ഉണ്ടായിരുന്നില്ല.

A9- കെ.പി ശ്രീകുമാര്‍ ജില്ലാ രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ്

A10 - നടരാജന്റെ ഭാര്യ സതിയുടെ പേരിലുള്ള വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്.

A11 - റീസര്‍വ്വേ നമ്പര്‍ 216/2-ല്‍ എനിക്ക് ലഭിച്ച Injunction ഓര്‍ഡര്‍. [OS 569/2010]

A12 - OS 569/10-ല്‍ കേസില്‍  എനിക്കനുകൂലമായി വന്ന കോടതി വിധി

A13 -റീസര്‍വ്വേ നമ്പര്‍ 216/2-ന്റെ സൈറ്റ് പ്ലാന്‍. ഇത് പ്രകാരം ഈ വസ്തുവിന്റെ വടക്ക് ഭാഗത്ത്‌ മാത്രമേ വഴിയുള്ളൂ. എന്നാല്‍ ലേലം ചെയ്ത വസ്തുവിന്റെ പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും പൊതുവഴി ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു.
A14  - കെ.പി ശ്രീകുമാര്‍ എനിക്കെതിരെ കോടതിയില്‍ നല്‍കിയ വ്യാജ പരാതി

A15 - ശ്രീകുമാര്‍ നല്‍കിയ വ്യാജപരാതിയില്‍ ഏറ്റുമാനൂര്‍ സി.ജെ.എം കോടതി എനിക്കെതിരെ  സമര്‍പ്പിച്ച കുറ്റപത്രം.

A16  - OS 569/10-ല്‍ പണം കെട്ടിവെച്ചതിന്റെ രസീത്.

Comments

Popular posts from this blog

ബിനാമി പേരുകൾ ഉപയോഗിച്ച്, ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്തത് സംബന്ധിച്ച പരാതി.

               From                                      Mahesh Vijayan                                      Attuvayil House                                     SH Mount P.O., Kottayam - 686006                                     Email: i.mahesh.vijayan@gm...

Private complaint against public servant u/s 198 of BNS

RD O ഉത്തരവ് നടപ്പാക്കാത്ത മീനച്ചിൽ LR തഹസീൽദാർക്കെതിരേ ഫയൽ ചെയ്ത ക്രിമിനൽ കേസ്.   BEFORE THE JUDICIAL FIRST CLASS MAGISTRATE COURT, PALA Crl.M.P No. Of 2025 Petitioner: Shan K.J., aged 41 S/o Joshy, Kadambuthara House, Perumbaikad Village, S.H. Mount P.O.Kottayam – 686006. Respondent: Smt. Seema Joseph, Aged 53 D/o Joseph, W/o Jojo Abraham, House number 2/1, Njayarkulam House, Teekoy Post, Meenachil Taluk, Kottayam.  (Presently serving as Tahsildar (LR), Meenachil Taluk, Kottayam - 686575) PRIVATE COMPLAINT FILED UNDER SECTION 210 OF THE BHARATIYA NAGARIK SURAKSHA SANHITA, 2023, FOR AN OFFENCE PUNISHABLE UNDER SECTION 198 OF THE BHARATIYA NYAYA SANHITA, 2023 1.The complainant respectfully submits this private complaint against the respondent, a public servant who, in a flagrant abuse of her official position as Tahsildar (LR), Meenachil Taluk, has deliberately and with malafide intent disobeyed a binding quasi-judicial order from the Revenue Divisional Officer, Pala, knowingl...

വീണ്ടും വാഴക്കുലക്കേസ്