Skip to main content

പട്ടാമ്പി GHS-ലെ നിയമലംഘനങ്ങള്‍

To
           Shri. Pinarayi vijayan
           Chief Minister of Kerala
           Government Secretariat
          Thiruvananthapuram - 695001

Sir,

വിഷയം: പട്ടാമ്പി GHS-ലെ പ്രധാനാധ്യാപികയ്ക്കും പീഡനകേസിലെ പ്രതിയായ അധ്യാപകനും എതിരായ പരാതി.

         പാലക്കാട് ജില്ലയിലെ പട്ടാമ്പി ഗവ: ഹൈസ്കൂളിലെ അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന - ഇപ്പോള്‍ ആറില്‍ - ഇരുപതോളം കുരുന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ കൃഷ്ണാ അര്‍ജുനന്‍ എന്ന സ്കൂളിലെ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് ഹെഡ്മിസ്ട്രസ് മാസങ്ങളായി സ്വീകരിച്ച് പോരുന്നത്. ആരോപണ വിധേയനായ അധ്യാപകന് പണീഷ്മെന്റ് ട്രാന്‍സ്ഫര്‍ വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാനാധ്യാപിക ഇയാളെ റിലീവ് ചെയ്തിട്ടില്ല. സ്ത്രീയെ പതിനാല് സെക്കണ്ട് നോക്കിയാല്‍ കേസെടുക്കാമെന്ന് പറയുന്ന നാട്ടിലാണു പതിനാലു വയസില്‍ താഴെയുള്ള നിരവധി പെണ്‍കുട്ടികളെ മാസങ്ങളോളം പീഡിപ്പിച്ചിട്ടും പ്രതിയെ ഇതുവരേയും അറസ്റ്റ് ചെയ്യാത്തത്. പട്ടാമ്പി പോലീസിന്‍റെ ഭാഗത്ത്‌  നിന്നും വിഷയത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പ്രതി ഉയര്‍ന്ന സ്വാധീനവും ബന്ധങ്ങളും ഉള്ള ആളാണ്‌. ഇതുമായി ബന്ധപ്പെട്ടു നേരത്തെ ബാലാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ പകര്‍പ്പും ഇതോടൊപ്പം ഹാജരാക്കുന്നു. DEO ഒറ്റപ്പാലം, DDE പാലക്കാട് എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു.

    കൂടാതെ, പട്ടാമ്പി ഗവ: ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ സ്കൂളിലോ പരിസരത്തോ പോലും പ്രവേശിക്കരുതെന്ന പ്രധാനാധ്യാപിക സുഹ്രാബീവിയുടെ കര്‍ശന ഉത്തരവിന്‍റെ പകര്‍പ്പ് ഇതോടൊപ്പം ഹാജരാക്കുന്നു. പട്ടാമ്പി കോളേജില്‍ വെച്ച് നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഉണ്ടായ കൂട്ടത്തല്ലില്‍  ഉള്‍പ്പെട്ടു എന്നതാണിവര്‍ ചെയ്ത മഹാപരാധം. അടി കിട്ടിയവര്‍ക്കാര്‍ക്കും പരാതിയില്ല. വിഷയത്തില്‍ ഹെഡ്മിസ്ട്രസ് ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും നിസാരപ്രശ്നമായതിനാലും കുട്ടികളുടെ ഭാവിയെ കരുതിയും പോലീസ് ഇടപെട്ടില്ല. തുടര്‍ന്നാണു പ്രധാനാധ്യാപിക മുന്‍കൈ എടുത്ത് അടിയന്തിരമായി സ്റ്റാഫ് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം കൂടി കുട്ടികളുടെ പ്രവൃത്തി സ്കൂളിന്റെ സല്‍പേരിനും അച്ചടക്കത്തിനും നിരക്കുന്നതല്ലെന്ന് കണ്ടെത്തുകയും തുടര്‍ന്ന് കുട്ടികള്‍ക്കുള്ള ശിക്ഷ വിധിക്കുകയും ചെയ്തത്. തുടര്‍ന്ന് ഇതോടൊപ്പം ഹാജരാക്കിയിരിക്കുന്ന നോട്ടീസ് സ്കൂളിലെ നോട്ടീസ് ബോര്‍ഡില്‍ പരസ്യപ്പെടുത്തുകയും വിദ്യാര്‍ഥികളുടെ വീട്ടിലേക്ക് രജിസ്റ്റേര്‍ഡ് പോസ്റ്റായി അയക്കുകയും ചെയ്തു. ഇപ്രകാരം കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന വിധത്തില്‍ ഹെഡ്മിസ്ട്രസ് അവരെ മാനസികമായി പീഡിപ്പിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു. ഇത് അതീവ ഗുരുതരവും അധികാര ദുര്‍വിനിയോഗമാണ്.  POCSO നിയമപ്രകാരമുള്ള കുറ്റം നടന്നതായി 2015  ഡിസംബറില്‍ പരാതി കിട്ടിയിട്ടും മേലധികാരിയെ/പോലീസിനെ അറിയിക്കാതെ ക്രിമിനല്‍ കുറ്റം ചെയ്ത ഹെഡ്മിസ്ട്രസ് ആണ് ഇപ്പോള്‍ കുട്ടികള്‍ തമ്മില്‍ അടിയുണ്ടാക്കി  എന്ന നിസാര കാര്യത്തിനു പൊലീസില്‍ പരാതി നല്‍കിയത്.
.    
     പ്രധാന അധ്യാപികയ്ക്ക് ഇഷ്ടമില്ലാത്ത ഒരുപറ്റം വിദ്യര്‍ഥികള്‍ക്ക്, ബന്ധപ്പെട്ട വിഷയങ്ങളിലെ അധ്യാപികമാര്‍ നല്‍കിയ  CE മാര്‍ക്കില്‍ കുറവ് ചെയ്തു അവരെ SSLC പരീക്ഷയില്‍ തോല്‍പ്പിച്ചതിലും ഹെഡ്മിസ്ട്രസിനെതിരെ നടപടി എടുക്കാതെ  പ്രശ്നത്തെ സാങ്കേതിക തകരാര്‍ എന്ന ഓമനപ്പേരിട്ട് ലഘൂകരിച്ച ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പടെയുള്ളവരുടെ നടപടിയാണു തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. (സി.ആര്‍.എം.പി നമ്പര്‍ 2058/09/എല്‍.എ/2015/KeSCPCR). സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഇവര്‍ നിരവധി തവണ വിദേശ യാത്ര ചെയ്തതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.  കുറ്റക്കാര്‍ക്കെതിരെ, മുഖം നോക്കാതെ കര്‍ശന നടപടി എടുത്താല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകൂ.    
   
    ആയതിനാല്‍,  ഈ പരാതിയിലെ എല്ലാ ആരോപണങ്ങളിലും  അടിയന്തിരമായി അന്വേഷണം നടത്തി താഴെ പറയുന്ന മേല്‍നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.    
  • കുറ്റകൃത്യം സംബന്ധിച്ച വിവരം യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ച് വെച്ചതിനും പ്രതിയെ സംരക്ഷിച്ചതിനും പ്രധാന അധ്യാപികയ്ക്കെതിരെ POCSO ആക്റ്റ് പ്രകാരം കേസെടുക്കുക.
  • ഹെഡ്മിസ്ട്രസിനേയും കൃഷ്ണാ അര്‍ജുനന്‍ എന്ന അധ്യാപകനേയും ഉടനടി സസ്പെന്‍ഡ് ചെയ്യുക.
  • പീഡന കേസിലെ പ്രതിയായ കൃഷ്ണാ അര്‍ജുനനെ ഉടനെ അറസ്റ്റ് ചെയ്യുക.
  • ഇരുവര്‍ക്കും എതിരെ വകുപ്പ് തല അച്ചടക്ക നടപടികള്‍ സ്വീകരിക്കുക.
  • ഹെഡ്മിസ്ട്രസ് അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകള്‍ പരിശോധിച്ച് നടപടി എടുക്കുക.
   
                                            വിശ്വസ്തതയോടെ
                               
കോട്ടയം                                                         
03-09-2016                                                          Mahesh Vijayan
                                                                      (RTI & Human Rights Activist)

Comments

Popular posts from this blog

ബിനാമി പേരുകൾ ഉപയോഗിച്ച്, ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്തത് സംബന്ധിച്ച പരാതി.

               From                                      Mahesh Vijayan                                      Attuvayil House                                     SH Mount P.O., Kottayam - 686006                                     Email: i.mahesh.vijayan@gm...

Private complaint against public servant u/s 198 of BNS

RD O ഉത്തരവ് നടപ്പാക്കാത്ത മീനച്ചിൽ LR തഹസീൽദാർക്കെതിരേ ഫയൽ ചെയ്ത ക്രിമിനൽ കേസ്.   BEFORE THE JUDICIAL FIRST CLASS MAGISTRATE COURT, PALA Crl.M.P No. Of 2025 Petitioner: Shan K.J., aged 41 S/o Joshy, Kadambuthara House, Perumbaikad Village, S.H. Mount P.O.Kottayam – 686006. Respondent: Smt. Seema Joseph, Aged 53 D/o Joseph, W/o Jojo Abraham, House number 2/1, Njayarkulam House, Teekoy Post, Meenachil Taluk, Kottayam.  (Presently serving as Tahsildar (LR), Meenachil Taluk, Kottayam - 686575) PRIVATE COMPLAINT FILED UNDER SECTION 210 OF THE BHARATIYA NAGARIK SURAKSHA SANHITA, 2023, FOR AN OFFENCE PUNISHABLE UNDER SECTION 198 OF THE BHARATIYA NYAYA SANHITA, 2023 1.The complainant respectfully submits this private complaint against the respondent, a public servant who, in a flagrant abuse of her official position as Tahsildar (LR), Meenachil Taluk, has deliberately and with malafide intent disobeyed a binding quasi-judicial order from the Revenue Divisional Officer, Pala, knowingl...

വീണ്ടും വാഴക്കുലക്കേസ്